ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധ ലഭിച്ചിട്ടുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ (കൃത്രിമ ബുദ്ധി) ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നതെന്നും സി ഇ ഒ വ്യക്തമാക്കി.
ജീവനക്കാരുമായി അടുത്തിടെ നടന്ന മീറ്റിങ്ങിൽ ‘സീനിയർ വൈസ് പ്രസിഡന്റ്’ തലത്തിന് മുകളിലുള്ള എല്ലാവരുടെയും വാർഷിക വരുമാനത്തിലും ബോണസിലും ഗണ്യമായ കുറവുണ്ടാകുമെന്ന് ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഗൂഗിളില്‍ ജോലി ചെയ്യുന്ന 6 ശതമാനം ആളുകളെയാണ് പിരിച്ചുവിട്ടത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ഇനിയും കാലതാമസം വരരുതെന്നും മികച്ച തീരുമാനങ്ങളിലൂടെ മാത്രമേ കമ്പനിയ്ക്ക് ഉയര്‍ന്നുവരാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
വരും മാസങ്ങളില്‍ ഓഫീസുകള്‍ വീണ്ടും തുറക്കുമെന്ന് നിരവധി സാങ്കേതിക സ്ഥാപനങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ എല്ലാ ജീവനക്കാരെയും വിദൂര ജോലിയില്‍ അനിശ്ചിതമായി തുടരാന്‍ അനുവദിക്കുമെന്ന നിലപാടിലാണ് ട്വിറ്റര്‍.